മുംബൈ: മുദ്ര ലോൺ അനുവദിക്കുന്നതിൽ നിയന്ത്രണംവരുന്നു. വായ്പയെടുത്ത പലരും തിരിച്ചടയ്ക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകിയത്. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തിമാത്രം വായ്പ അനുവദിച്ചാൽമതിയെന്നാണ് ആർബിഐയുടെ നിലപാട്. മുദ്ര വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകളുടെ കിട്ടാക്കടം വർധിക്കുന്നതായാണ് വിലയിരുത്തൽ. മുദ്ര വായ്പയുടെ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരപ്രകാരം നടപ്പ് സാമ്പത്തിക വർഷം 2.9 കോടി പേർക്ക് 1.41 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷമാകട്ടെ മൂന്നുലക്ഷം കോടി രൂപയാണ് ഈയിനത്തിൽ ബാങ്കുകൾ വിതരണം ചെയ്തത്. പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം ജാമ്യമില്ലാതെ പത്തുലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി. ചെറുകിട സംരംഭകരെ സഹായിക്കാനായി 2015ലാണ് മോദി സർക്കാർ വായ്പ പദ്ധതി കൊണ്ടുവന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2XSboBq
via IFTTT
0 അഭിപ്രായങ്ങള്‍