എന്നെ അയോഗ്യനാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ല; മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ പറയുന്നു

ഓ ബിസി (മറ്റ് പിന്നാക്ക വിഭാഗക്കാർ), വികലാംഗ ക്വാട്ട ആനുകൂല്യങ്ങൾ എന്നിവയിലെ തട്ടിപ്പിനും സർട്ടിഫിക്കറ്റുകൾ തെറ്റായി നേടിയതിനും ആരോപണ വിധേയയായ മുൻ ഐഎഎസ് പ്രൊബേഷണർ പൂജ ഖേദ്കർ, സിവിൽ സർവീസ് പരീക്ഷ നടത്തുന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി)ക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു . കമ്മീഷന് തന്നെ അയോഗ്യയാക്കാൻ അധികാരമില്ല എന്ന് അവർ പറയുന്ന്നു .

യുപിഎസ്‌സി കഴിഞ്ഞ മാസം പൂജ ഖേദ്കറിൻ്റെ ഐ എ എസ് റദ്ദാക്കുകയും ഭാവി പരീക്ഷകളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു . സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതിനായി 2022ലെ യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള അപേക്ഷയിലെ വിവരങ്ങൾ അവർ തെറ്റായി അവതരിപ്പിച്ചുവെന്ന് കമ്മീഷൻ ആരോപിച്ചു.

“പ്രൊബേഷണറി ഓഫീസറായി തിരഞ്ഞെടുത്ത് നിയമിക്കപ്പെട്ടാൽ, സ്ഥാനാർത്ഥിത്വത്തെ അയോഗ്യരാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ല,” തനിക്കെതിരായ ക്രിമിനൽ കേസിൽ മുൻകൂർ ജാമ്യം തേടുന്ന പൂജ ഖേദ്കർ, യുപിഎസ്‌സിയുടെ ആരോപണങ്ങളിൽ കോടതിയിൽ സമർപ്പിച്ച പ്രതികരണത്തിൽ പറഞ്ഞു.

തനിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിൻ്റെ പേഴ്‌സണൽ ആൻ്റ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെൻ്റ് (DoPT) മാത്രമേ ഇപ്പോൾ കഴിയൂ എന്നും അവർ പറഞ്ഞു. ഒരു പൊതുവിഭാഗം ഉദ്യോഗാർത്ഥിക്ക് അനുവദനീയമായ ആറ് തവണയേക്കാൾ കൂടുതൽ പൂജ ഖേദ്കർ uber-competitive qualifying test പരീക്ഷിച്ചുവെന്ന് UPSC അവകാശപ്പെട്ടു . തൻറെയും മാതാപിതാക്കളുടെയും പേര് മാറ്റിയാണ് അവർ അങ്ങനെ ചെയ്തത് .

എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച പൂജ ഖേദ്കർ 2012 മുതൽ 2022 വരെ തൻ്റെ പേരിലോ കുടുംബപ്പേരിലോ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. തന്നെക്കുറിച്ച് തെറ്റായ വിവരങ്ങളൊന്നും യുപിഎസ്‌സിക്ക് നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.

The post എന്നെ അയോഗ്യനാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ല; മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ പറയുന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/0V3qGEp
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍