ഭൂമിയുടെ ഉത്തരധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന അന്റാർട്ടിക്കയിലെ വില്ല ലാസ് എസ്‌ട്രെസ് ഗ്രാമം കാണാൻ നിരവധി പേരാണ് ഓരോ വർഷവും എത്താറ്. ഒരു സ്‌കൂളും ലൈബ്രറിയും റേഡിയോ സ്റ്റേഷനുമുള്ള ഗ്രാമത്തിലെ താപനില മൈനസ് 47 ഡിഗ്രി വരെ താഴാറുണ്ട്. പെൻഗ്വിനുകളെയും ഹിമക്കരടികളെയും കാണാനാണ് വിനോദസഞ്ചാരികൾ എത്തുന്നത്.
പക്ഷേ, ഈ ഗ്രാമത്തിൽ ദീർഘകാലം താമസിക്കാൻ പദ്ധതിയുണ്ടെങ്കിൽ ഒരു ശസ്ത്രക്രിയ നടത്തണം. ശരീരത്തിലെ അപ്പെൻഡിക്‌സ് ശത്രക്രിയയിലൂടെ മാറ്റിയാൽ മാത്രമേ ഇവിടെ ജീവിക്കാനാവൂ. ഗ്രാമത്തിൽ ജീവിക്കുന്ന കുട്ടികൾ അടക്കമുള്ളവർ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള ആശുപത്രി ആയിരം കിലോമീറ്റർ അകലെയാണെന്നതാണ് ഇതിന് കാരണം. മഞ്ഞ് മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ആ ആശുപത്രിയിൽ ആവട്ടെ ഏതാനും ഡോക്ടർമാരെയുള്ളൂ. സ്‌പെഷ്യലിസ്റ്റ് സർജൻമാരും ഇല്ല.
നിലവിൽ നൂറോളം പേരാണ് ഈ ഗ്രാമത്തിൽ ജീവിക്കുന്നത്. ചില സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും അവരുടെ കുടുംബങ്ങളുമാണ് പ്രധാനമായും ഗ്രാമത്തിലെ അന്തേവാസികൾ. അവർക്ക് വേണ്ടിയാണ് സ്‌കൂളും പോസ്റ്റ് ഓഫീസും റേഡിയോ സ്‌റ്റേഷനും സ്ഥാപിച്ചിരിക്കുന്നത്. സാധാരണ കാറുകൾക്കും മറ്റും പകരം മഞ്ഞിൽ ഉപയോഗിക്കാവുന്ന വാഹനങ്ങളാണ് മഞ്ഞിലൂടെ ഓടുന്നത്. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലേക്ക് 17501 കിലോമീറ്റർ ദൂരമുണ്ടെന്ന ബോർഡും ഗ്രാമത്തിൽ പ്രവേശിക്കുന്ന സ്ഥലത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട്.
തണുപ്പുകാലത്ത് ഗ്രാമം മുഴുവൻ മഞ്ഞിൽ മുങ്ങുമെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി പറഞ്ഞയുന്നത്. ഗ്രാമത്തിൽ വെച്ച് ഗർഭം ധരിക്കരുതെന്നാണ് കുടുംബങ്ങൾക്ക് സൈന്യം നിർദേശം നൽകിയിരിക്കുന്നത്. കൊടുംതണുപ്പുള്ള ഈ പ്രദേശത്തെ ജീവിതം അമ്മക്കും കുഞ്ഞിനും അപകടമാണെന്നാണ് വിലയിരുത്തൽ
അന്റാർട്ടിക്കയിൽ ജോലിക്ക് പോവുന്നവരെ നിരവധി തരം പരിശോധനകൾക്ക് സർക്കാർ വിധേയമാക്കും. അപ്പെൻഡിക്‌സ് നിർബന്ധമായും എടുത്തുമാറ്റണമെന്ന നിലപാട് സർക്കാരിന് ഇല്ല. പക്ഷേ, ഡോക്ടർമാർക്ക് അതിൽ നിർബന്ധമുണ്ട്. ഗ്രാമത്തിൽ താമസിക്കുമ്പോൾ ആരോഗ്യപ്രശ്‌നമുണ്ടായാൽ ആശുപത്രിയിൽ എത്തിക്കാൻ പ്രയാസമാണ് എന്നതാണ് കാരണം. പ്രദേശത്തെ എക വിമാനത്താവളം വല്ലപ്പോഴുമാണ് തുറന്ന് പ്രവർത്തിക്കുക. പ്രതികൂലമായ കാലാവസ്ഥയാണ് കാരണം.
അന്റാർട്ടിക്കയിലേക്ക് പോവുമ്പോൾ ദന്തപരിശോധന നടത്തണമെന്നും ഡോക്ടർമാർ പറയുന്നു. ദന്ത ഡോക്ടർമാർ പ്രദേശത്ത് ഇല്ലാത്തതിനാൽ അണപ്പല്ലിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നതാണ് കാരണം
MALAYALAM NEWS, KERALA NEW, KERALA NEWS DAILY UPDATE, NEWS, REGIONAL, SOCIAL
0 അഭിപ്രായങ്ങള്‍