ഇന്ത്യക്ക് ഇനി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്: സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത്

ന്യൂഡൽഹി: സ്ഥാനം ഒഴിയുന്ന കരസേന മേധാവി ബിപിൻ റാവത്തിനെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചു. ഡിസംബർ 31-ന് അദ്ദേഹം വിരമിക്കാനിരിക്കെയാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി(സംയുക്ത സേനാ മേധാവി) അദ്ദേഹത്തെ നിയമിച്ചത്. കര, വ്യോമ, നാവിക സേനകളുടെ സംയുക്ത മേധാവി എന്ന പദവി കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവി വഹിക്കുന്ന ആദ്യ ഓഫീസറെന്ന ബഹുമതിഇതോടെ ജനറൽ റാവത്ത് സ്വന്തമാക്കി. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്നിലവിൽ കരസേനാ മേധാവിയായ ബിപിൻ റാവത്തിനെ സംയുക്ത സേനയുടെ മേധാവിയായി തീരുമാനിച്ചത്. അതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേൽക്കും.സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്റെ സിംഗിൾ പോയിന്റ് അഡൈ്വസറായിരിക്കും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്. ഒപ്പം ഇന്ത്യൻ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഉറപ്പുവരുത്തുകയും ചെയ്യും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ വിമർശിച്ച് ബിപിൻ റാവത്ത് നടത്തിയ രാഷ്ട്രീയ പരാമർശം വിവാദമായിരുന്നു. ഇതേ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ ബിപിൻ റാവത്ത് പറഞ്ഞത് രാഷ്ട്രീയമല്ലെന്ന നിലപാടാണ് കരസേന സ്വീകരിച്ചത്. വിദ്യാർഥികളോട് നേതൃത്വത്തെ കുറിച്ച് വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നായിരുന്നു സേനയുടെ വിശദീകരണം Content Highlights:Bipin Rawat named Indias First Cheif of defence staff

from mathrubhumi.latestnews.rssfeed https://ift.tt/2SDtp6g
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍