ക്രിസ്മസ് കേക്ക് മുറിച്ച്, മധുരംപകര്‍ന്ന് കാതോലിക്കാ ബാവയും യൂസഫലിയും

കോതമംഗലം: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയെ സന്ദർശിച്ചു. കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിലായിരുന്നു സന്ദർശനം. ബാവായുടെയും സഭയുടെയും ആത്മാർഥ സുഹൃത്താണ് യൂസഫലി. ശ്രേഷ്ഠ ബാവയെ താൻ എന്നും പ്രാർഥനകളിൽ ഓർക്കാറുണ്ടെന്നും 92-ാം വയസ്സിലും അദ്ദേഹത്തിന്റെ മുഖത്ത് കാണുന്ന ശോഭ, അത്യുന്നതങ്ങളിലെ ദൈവത്തിൽനിന്നുള്ളതാണെന്നും യൂസഫലി പറഞ്ഞു. സഭയുടെ വളർച്ചയിൽ യൂസഫലിയുടെ പ്രത്യേക കരുതലിന് വലിയ പങ്കുണ്ടെന്ന് ബാവ പറഞ്ഞു. മുസ്ലിം, ക്രൈസ്തവ സമുദായങ്ങൾ തമ്മിൽ ഭാഷകൊണ്ടും സംസ്കാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു. തനിക്ക് കേരളത്തിനു പുറത്ത് എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ യൂസഫലിയാണ്. അദ്ദേഹത്തെ പ്രാർഥനയിൽ ഓർക്കാത്ത ദിവസങ്ങളില്ല- ബാവ പറഞ്ഞു. ക്രിസ്മസ് കേക്ക് മുറിച്ച്, മധുരം പങ്കുവെച്ച ശേഷമാണ് യൂസഫലി മടങ്ങിയത്. കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയാണ് യൂസഫലി അരമനയിലെത്തിയത്. മധ്യപൂർവ ദേശത്ത് സുറിയാനി സഭയ്ക്കു നൽകിയ സംഭാവനകളെ മാനിച്ച് യൂസഫലിയെ, കാലംചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കമാൻഡർ പദവി നൽകി ആദരിച്ചിരുന്നു. മലയാളത്തിന്റെ മണവാളത്വം കാത്തുസൂക്ഷിക്കാൻ മാതൃഭൂമിക്കായി മലയാളഭാഷയുടെ മഹത്ത്വവും മണവാളത്വവും കാത്തുസൂക്ഷിക്കാൻ മാതൃഭൂമിക്ക് എന്നും കഴിഞ്ഞിട്ടുണ്ടെന്ന് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു. തന്നെക്കാണാനെത്തിയ മാതൃഭൂമി സംഘവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുകൂടാതെ ഭാഷ പ്രയോഗിക്കാനും സംസ്കാരം കാത്തുസൂക്ഷിക്കാനും മലയാളികളെ സജ്ജരാക്കിയതിൽ മാതൃഭൂമിയും അതിന്റെ സാരഥികളായിരുന്ന കെ.പി. കേശവമേനോനും കെ. മാധവൻനായരുമൊക്കെ ചെയ്ത സേവനം വളരെ വലുതാണ്. ആ അർഥത്തിൽ ഭാഷയുടെ ഉടമസ്ഥാവകാശമുണ്ട് മാതൃഭൂമിക്ക്. ഈ സംസ്കാരത്തിന്റെയും നന്മയുടെയും ചരിത്രത്തിൽ മാതൃഭൂമിയുണ്ട്. അത് തിരിച്ചറിഞ്ഞ് നന്മയും ക്ഷമയും വളർത്തിയെടുത്ത് മലയാളത്തിന്റെ മഹത്ത്വം വീണ്ടെടുക്കാൻ എല്ലാവർക്കും സാധിക്കണം- അദ്ദേഹം പറഞ്ഞു. പല കാരണങ്ങൾകൊണ്ട് തർക്കങ്ങളും കലഹങ്ങളുമാണിപ്പോൾ. പരസ്പരം ആശ്വസിപ്പിക്കുന്നതിനു പകരം വേദനിപ്പിക്കുന്നു. അതു പാടില്ല. കാലുഷ്യമെല്ലാം ഇല്ലാതായി, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അധ്യായം തുടങ്ങാൻ ഇടവരട്ടെ എന്നാണ് ഈ വർഷത്തെ ക്രിസ്മസിന് എനിക്കു പറയാനുള്ളത്. സമുദായങ്ങൾ തമ്മിൽ ഐക്യത്തോടെ കഴിയാനും ശാന്തിയും സമാധാ നവും നിലനിൽക്കാനുമുള്ള സാഹചര്യമുണ്ടാക്കുന്നതിൽ മാതൃഭൂമിയും പങ്കുവഹിച്ചിട്ടുണ്ട്. അത് തുടരണം- അദ്ദേഹം പറഞ്ഞു. Content Highlights:Xmas celebration, catholica bava baselios thomas 1 and Yousafali

from mathrubhumi.latestnews.rssfeed https://ift.tt/34M7mwm
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍