Maharashtra Politics: സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം, ഹർജി പരിഗണിക്കുന്നത് 11.30ന്

ന്യൂഡൽഹി:ദേവേന്ദ്രഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ച മഹാരാഷ്ട്ര ഗവർണ്ണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി ഞായറാഴ്ച രാവിലെ 11.30ന് പരിഗണിക്കും. ജസ്റ്റിസ് എൻവി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് രണ്ടംഗങ്ങൾ.ഫഡ്നാവിസിനോട് 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാൻ നിർദേശിക്കണമെന്നും ഹർജിക്കാരായ കോൺഗ്രസ്സും എൻസിപിയും ശിവസേനയും കോടതിയിൽ ആവശ്യപ്പെടുന്നുണ്ട്. രണ്ട് പ്രധാന ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്. ഒന്ന് ദേവേന്ദ്രഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ച മഹാരാഷ്ട്ര ഗവർണ്ണർ ഭഗത്സിങ് ഘോഷിയാരിയുടെനടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം. എന്നാൽ ഗവർണ്ണറുടെ വിവേചനാധികാരമാണ് വിഷയമെന്നതിനാൽ കോടതിയുടെ ഇടപെടൽ സാധ്യത കുറവാണ്. ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്നാവിസിന് നവംബർ 30വരെ നൽകിയ സമയപരിധി വെട്ടികുറക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനുമുള്ള സമയം ഇതിലൂടെ ലഭിക്കുമെന്നും ത്രികക്ഷി സഖ്യം ഹർജിയിൽ ചൂണ്ടികാണിക്കുന്നു. അതിനാൽ 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. ഇതിൽ അനുകൂല ഉത്തരവ് ഇറക്കാനാണ് സാധ്യതയെന്ന്നിയമ വിദഗ്ധർ പറയുന്നു. കർണാടകയിൽ കഴിഞ്ഞവർഷം സുപ്രീംകോടതി ഇടപെട്ടത് പോലെ മഹാരാഷ്ട്രയിലും ഇടപെടുമെന്നാണ് ഹർജിക്കാർ പ്രതീക്ഷിക്കുന്നത്. അന്ന് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയ പരിധി വെട്ടിക്കുറച്ച് കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. ശനിയാഴ്ച രാത്രി തന്നെ ഹർജി പരിഗണിക്കണമെന്ന് ശിവസേനയും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഡൽഹിയിലില്ല. തിരുപ്പതി ക്ഷേത്ര ദർശനത്തിന് പോയ ചീഫ് ജസ്റ്റിസ് നാളെയേ മടങ്ങൂ. എന്നാൽ അടിയന്തരമായി പരിഗണിക്കണമെന്ന് കോൺഗ്രസും സേനയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് അവധി ദിവസമായിട്ടും ഞായറാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. content highlights:Maharashtra Politics, Supreme court to hear Shivsena NCP, Congress plea

from mathrubhumi.latestnews.rssfeed https://ift.tt/2KPgMQA
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍