വിവിധ പണം ഇടപാടുകള്‍ നിരീക്ഷിക്കാന്‍ സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന് പ്രത്യേക സംവിധാനങ്ങളുണ്ട്. നിശ്ചിത തുകയ്ക്കുള്ള ഇടപാടുകളെല്ലാം ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരീക്ഷണത്തിലായിരിക്കും.
ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാടുകള്‍ വർധിച്ചിവരുന്ന ഇക്കാലത്ത് കള്ളപ്പണം പിടികൂടാന്‍ ആദായ നികുതി വകുപ്പ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. നോട്ടു നിരോധനത്തിനുശേഷം പല ഇടപാടുകള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. കള്ളപ്പണം വിപണിയിലെത്തുന്നത് തടയാന്‍ വിവിധ ഇടപാടുകൾക്കും ആദായനികുതി വകുപ്പ് നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) ആണ് ഇടപാടുകളിലെ നിരീക്ഷണം ഏകോപിപ്പിക്കുന്നത്.
ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ 10 ലക്ഷമോ അതിന് മുകളിലോ ആയാല്‍ ആദായനികുതി നോട്ടീസ് നിങ്ങളെ തേടിയെത്തും. നിശ്ചിത തുകയ്ക്കുള്ള നിക്ഷേപങ്ങൾ ഒരു സാമ്പത്തിക വര്‍ഷത്തില്‍ നടന്നാലുടന്‍ ബാങ്ക് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപ പണമായി പിന്‍വലിക്കുകയാണെങ്കിലും സിബിഡിടിയുടെ പിടിയിലകപ്പെടാം. കൂടാതെ 10 ലക്ഷം രൂപയിലധികം ക്രെഡിറ്റ് കാര്‍ഡിലൂടെ ഒരു സാമ്പത്തിക വര്‍ഷം ഇടപാട് നടക്കുകയാണെങ്കിലും ആദായ നികുതി വകുപ്പിന് വിശദീകരണം നല്‍കേണ്ടിവരും.
വസ്തു ഇടപാട് നടത്തുമ്പോഴും ആദായ നികുതി വകുപ്പ് നോട്ടീസ് നിങ്ങളെ തേടിയെത്താം. 30 ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള സ്റ്റാമ്പ് ഡ്യൂട്ടിയുടെ വസ്തു ഇടപാടുകള്‍ക്കാണ് ഐടി വകുപ്പിന്റെ അന്വേഷണമുണ്ടാവുക.
കമ്പനികള്‍ പുറത്തിറക്കുന്ന ഷെയര്‍, ബോണ്ട്‌സ്, ഡിബെഞ്ച്വര്‍ എന്നിവ വാങ്ങുമ്പോഴും ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കും. 10 ലക്ഷമോ അതില്‍ കൂടുതലോ ഈ രീതിയിലുള്ള ഇടപാടുകള്‍ക്കാണ് ഐടി വകുപ്പ് നോട്ടീസ് അയക്കുക. കൂടാതെ ഫോറിന്‍ എക്‌സേഞ്ചുകള്‍ നടത്തുമ്പോഴും നിശ്ചിത പരിധിയില്‍ കൂടിയാല്‍ ഐടി വകുപ്പിന് വിശദീകരണം നല്‍കേണ്ടിവരും.
0 അഭിപ്രായങ്ങള്‍