ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധനയ്ക്കിടയിൽ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയ രേഖകൾ അംഗീകരിക്കാൻ വീട്ടുകാർ വിസമ്മതിച്ചു. ഇതേത്തുടർന്ന് രാത്രി 9.30-നും പരിശോധന പൂർത്തീകരിച്ച് ഉദ്യോഗസ്ഥർ മടങ്ങിയില്ല. ബിനീഷിന്റെ ഭാര്യ റിനീറ്റയും ഭാര്യാപിതാവുമാണ് വീട്ടിലുള്ളത്. ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ ഇടപാടുകൾ ശരിെവക്കുന്ന രേഖകളാണ് കണ്ടെത്തിയത്. എന്നാൽ, ഇവ വീട്ടിൽ നിന്ന് എടുത്തതാണെന്ന് സ്ഥിരീകരിക്കാനും സാക്ഷ്യപ്പെടുത്തി നൽകാനും വീട്ടുകാർ വിസമ്മതിച്ചു. ഉദ്യോഗസ്ഥർ കൊണ്ടുവന്നുവെച്ചതാണെന്നാണ് വീട്ടുകാരുടെ വാദം. അഭിഭാഷകനെയും വീട്ടുകാർ ബന്ധപ്പെട്ടു. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തയാറാക്കിയ രേഖകളിൽ ഒപ്പിടാൻ വീട്ടുകാർ വിസമ്മതിച്ചതായി അഭിഭാഷകനും പറഞ്ഞു. content highlights: Bineesh kodiyeri family reluctant to accept documents
from mathrubhumi.latestnews.rssfeed https://ift.tt/3mLp0tI
via IFTTT
0 അഭിപ്രായങ്ങള്‍