മുംബൈ: രാജ്യത്തെ യു.പി.ഐ. ഇടപാടുകളുടെ എണ്ണം ആദ്യമായി ഒരു മാസം 150 കോടി പിന്നിട്ടു. ഓഗസ്റ്റിൽ യു.പി.ഐ. പ്ലാറ്റ്ഫോം വഴി 156 കോടി ഇടപാടുകളിലൂടെ 2.85 ലക്ഷം കോടി രൂപ കൈമാറിയതായി റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായ മൂന്നാംമാസമാണ് യു.പി.ഐ. ഇടപാടുകളിൽ കാര്യമായവർധന രേഖപ്പെടുത്തുന്നത്. അതിനിടെ, ചില സ്വകാര്യബാങ്കുകൾ യു.പി.ഐ.വഴി വ്യക്തികൾതമ്മിലുള്ള ഇടപാടുകൾ മാസം 20 എണ്ണത്തിൽ കൂടുതലായാൽ ഫീസ് ഈടാക്കാൻ തീരുമാനിച്ചിരുന്നു. 2019 - ൽ കേന്ദ്രസർക്കാർ കൊണ്ടുന്ന ധനകാര്യബില്ലിലെ വ്യവസ്ഥയ്ക്കുവിരുദ്ധമാണിത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് മടക്കിനൽകാൻ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3bh3tVf
via IFTTT
0 അഭിപ്രായങ്ങള്‍