ഞാന്‍ പറയുന്നതാണ് കോണ്‍ഗ്രസ് നിലപാട്, സി.പി.എം സമരം വഴിപാട് മാത്രം- മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സി.പി.എം സമരം വഴിപാട് മാത്രമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഫാസിസ്റ്റ് വിരുദ്ധ സമരത്തിൽ സി.പി.എമ്മിന് ആത്മാർഥതയില്ല. പിണറായി വിജയന് എന്നും മൃദുഹിന്ദുത്വ നിലപാടാണുണ്ടായിരുന്നത്. അതുകൊണ്ടൊക്കെ തന്നെയാണ് സംയുക്തസമരത്തെ താൻ എതിർത്തതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. ഞാൻപറയുന്നതാണ് കോൺഗ്രസ് നിലപാട്. നിലപാട് മാറ്റണമെങ്കിൽ കെ പി.സി.സി. യോഗം ചേർന്ന് തീരുമാനിക്കണം. തന്നെ വിമർശിച്ച വി.ഡി സതീശനെ പോലുള്ളവരുടെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഞാൻഅച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. ബിജെപിയെ എന്നും ശക്തമായി വിമർശിച്ച് കൊണ്ടിരുന്ന പ്രവർത്തകൻ. പക്ഷെ മൃദുഹിന്ദുത്വ നയം സ്വീകരിച്ച് വരുന്നവരാണ് സി.പി.എമ്മും പിണറായി വിജയനും. അങ്ങനെയല്ലെങ്കിൽ എന്തിനായിരുന്നു ദേശീയതലത്തിൽ വർഗീയതയ്ക്കെതിരായ യോജിച്ച പോരാട്ടത്തിനെതിരേ രംഗത്ത് വന്നത്. അത് തകർത്തത് പിണറായി വിജയൻ അടക്കമുള്ള കേരളത്തിലെ പോളിറ്റ്ബ്യൂറോ അംഗങ്ങളാണ്. അങ്ങനെയുള്ള സി.പി.എമ്മാണ് സംയുക്ത സമരത്തെ എതിർത്ത എനിക്കെതിരേ ഇപ്പോൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുൻകാല നിലപാട് തെറ്റിപ്പോയെന്ന് സി.പി.എം. തുറന്നുപറഞ്ഞാൽ ഒന്നിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ സമരം ചെയ്തവർക്കെതിരെ ജാമ്യമില്ലാത്ത കേസ് എടുക്കുന്നു. ഇത് കേരളത്തിലെ ഭരണകൂട ഭീകരതയെയാണ് കാണിക്കുന്നത്. യോഗി ആദിത്യനാഥും യെദ്യൂരപ്പയും പിണറായി വിജയനും ഒരേ തൂവൽപക്ഷികളാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. content highlights:mullapplly ramachandran explains why he did not want to cooparate with ldf on caa protest

from mathrubhumi.latestnews.rssfeed https://ift.tt/2sgplOe
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍